Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Village Tourism

Kollam

കൃഷിയും വ്യവസായവും കോർത്തിണക്കി വില്ലേജ് ടൂറിസം നടപ്പാക്കാനൊരുങ്ങി ചിറക്കര പഞ്ചായത്ത്

 

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ കൃഷിയും വ്യവസായവും കോർത്തിണക്കി വില്ലേജ് ടുറിസം നടപ്പാക്കും. സാമൂഹ്യക്ഷേമ ആരോഗ്യ വിദ്യാഭ്യാസ പശ്ചാത്തല മേഖലകളിൽ പഞ്ചായത്ത് വലിയ മാറ്റത്തിനൊരുങ്ങുന്നു. ഗ്രാമപഞ്ചായത്തിന്‍റെ ആദ്യയോഗത്തിൽ തന്നെ ടുറിസം വില്ലേജ് നടപ്പിലാക്കാനുള്ള തീരുമാനങ്ങളെടുത്തു.

മാലാകായൽ കണ്ടൽകാടുകളിലെ ടുറിസം അന്താരാഷ്ട്രനിലവാരത്തിലേക്ക് പ്രേമോട്ട് ചെയ്യാനും കണ്ടൽകാടുകളിലേക്ക് പോകുന്ന കടവുകളിൽ അടിസ്ഥാന സൗകര്യങ്ങളും ടുറിസ്റ്റുകൾക്കായി അത്യാധുനിക സൗകര്യങ്ങളും സ്വകാര്യസംരഭകരെ ഉൾപ്പെടുത്തി ടുറിസ്റ്റ് ഹോമുകളും വീടുകളിൽ ഹോംസ്റ്റെക്ക് ലൈസൻസ് നൽകികൊണ്ട് ഹോംസ്റ്റേസൗകര്യവും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

പോളച്ചിറയിൽ പക്ഷി നിരീക്ഷണത്തിനായി ടവറുകളും പോളച്ചിറയുടെ ഏഴു കിലോമീറ്റർ ചുറ്റിലും ഉള്ള ബണ്ടിൽ സൈക്കിളിംഗ്, കൽനടയ്ക്ക് പാതയും പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടവും മണ്ണാത്തിപാറയിൽ പഞ്ചപാണ്ഡവരുടെയും പാഞ്ചാലിയുടെയും മണ്ണാത്തിയുടെയും ശില്പവും പാർക്കും നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേരളഗാമ പട്ടം നേടിയ ഗുസ്തി ഇതിഹാസവും സിനിമ നടനുമായ പോളച്ചിറരാമ ചന്ദ്ര െ ന്‍റ ഓർമയ്ക്കായി സാംസ്‌കാരികനിലയവും ഗുസ്തിപരിശീലന കേന്ദ്രവും പോളച്ചിറയിൽ റോപ്പ് വേ, കയാക്കിംഗ്, കുട്ടവഞ്ചി എന്നീ സൗകര്യങ്ങളും പോളച്ചിറയുടെയും മാലാകായലിന്‍റെയും കരകളിൽ ഫുഡ്‌കോർട്ടുകളും വിശ്രമകേന്ദ്രങ്ങളും കുടുംബശ്രീയെ ഉൾപ്പെടുത്തി പഞ്ചായത്ത് ആരംഭിക്കും.

രാവണൻപൊയ്കയിൽ രാവണ െ ന്‍റ പ്രതിമയും പാർക്കും നിർമിക്കും. രാവണൻ പൊയ്കയിലെ പൊയ്കകൾ കേന്ദ്രികരിച്ചു നാച്ചുറൽ പാർക്ക് നിർമിക്കും. ആയിരവില്ലി പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ചു പാർക്ക് നിർമിക്കും. ഐതിഹ്യങ്ങളിലും മണിപ്രവാള കൃതികളായ ഉണ്ണിനീലിസന്ദേശത്തിൽ പ്രതിപാദിച്ചിട്ടുള്ള നിറഞ്ഞു നിൽക്കുന്ന ബിസി മൂന്നാം നൂറ്റാണ്ടിൽ നിർമിച്ച ചേര/ചോള /ദേശിഗ/പാണ്ഡ്യ സാമ്രാജ്യങ്ങളുമായി ബന്ധമുള്ള ഭാരതത്തിലെ ഏറ്റവും നീളം കൂടിയ കളരി ക്ഷേത്രമായ ചിറക്കരക്ഷേത്രം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി നെഹ്‌റുവിനെ വിസ്മയിപ്പിച്ച കഥകളി നടൻ ചിറക്കരമാധവൻകുട്ടിയുടെ പേരിൽ കഥകളി പഠനകേന്ദ്രവും സാംസ്‌കാരികനിലയവും പഞ്ചായത്തി െ ന്‍റ പദ്ധതിയിലുണ്ട്.

ചിറക്കരയുടെ പുരാതന ആയോധന സമ്പ്രദായമായ കളരി പരിശീലനകേന്ദ്രം സ്ഥാപിക്കാനും ചിറക്കരത്താഴത്ത് ശ്രീനാരായണഗുരു വന്ന് സ്നാനം ചെയ്തു ധ്യാനത്തിലിരുന്ന പൊയ്കയിൽ തീർഥകുളം നവീകരിച്ചു ധ്യാനത്തിലിരുന്ന ഇടത്ത് ധ്യാനമണ്ഡപ സ്ഥാപിക്കാനും വിളപ്പുറത്ത് പ്രശ്‌സ്ത കവി ചാത്തന്നൂർ മോഹ െ ന്‍റ സ്മാരകം നിർമിക്കാനും പദ്ധതി തയാറാക്കുന്നുണ്ട്.

ചിറക്കര, ഉളിയനാട്, കുഴുപ്പിൽ ഏലകളിൽ നെൽകൃഷി മുടക്കം കൂടാതെ
തുടങ്ങാനും പോളച്ചിറയിൽ ഒരുമീനും ഒരുനെല്ലും പദ്ധതി നടപ്പിലാക്കാനും തരിശ് ഭൂമികൾ ഏറ്റെടുത്തു തൊഴിലുറപ്പ് പദ്ധതി സഹായത്തോടെ പയർവർഗ കിഴങ്ങുവർഗ കൃഷികൾ പ്രോത്സാഹിപ്പിക്കാനും മാലാകായൽ പോളച്ചിറ കേന്ദ്രികരിച്ചു ടൈഗർ, വനാമി കൊഞ്ചുകൃഷി, കരിമീൻകൃഷി, കാർപ്പ് മൽസ്യങ്ങൾ ,നാടൻ മത്സ്യങ്ങൾ, കൃഷി തുടങ്ങിയവ തുടങ്ങാനും മൽസ്യ ക്ലബ് തുറന്നു പ്രവർത്തിപ്പിക്കാനും ഉൾ നാടൻ മത്സ്യ കൃഷിക്ക് കൂടുതൽ സൗകര്യങ്ങൾ‌ ലഭ്യമാക്കാനും പഞ്ചായത്ത് നടപടി എടുക്കും.

ചിറക്കര ബ്രാൻഡിൽ അരി, കിഴങ്ങ്‌വർഗങ്ങൾ, പയർ വർഗങ്ങൾ,ചെമ്മീൻ, കരിമീൻ, കാർപ്പ്, നാടൻ മൽസ്യങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനും നിലവിലുള്ള പൊതുമാർക്കറ്റുകൾ തുറന്നു പ്രവർത്തിപ്പിക്കാനും പുതിയത് തുടങ്ങാനും പഞ്ചായത്ത്തലത്തിൽ ബ്രാൻഡ് ഉത്പ ന്നങ്ങൾക്കായി മിനി സൂപ്പർ മാർക്കറ്റുകൾ തുടങ്ങാനും പോളച്ചിറയുടെ കരയിൽ കിൻഫ്രഏറ്റെടുത്ത സ്ഥലത്ത് വ്യവസായിക ഐടി പാർക്ക് ആരംഭിക്കാനും രാവണൻ പൊയകയിൽ ചിറക്കര ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിക്കായി പഴയ പദ്ധതി നവീകരിച്ചു ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പദ്ധതി ആരംഭിക്കാനും പഞ്ചായത്ത് ആലോചിക്കുന്നു.

 

Latest News

Up